Slideshow

Loading...

Video Bar

Loading...
There was an error in this gadget

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog

Loading...

Wednesday, October 15, 2008

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍

കോഴിക്കോടിനെക്കുറിച്ചുള്ള എം.ടി.യുടെ ഓര്‍മകള്‍
നരച്ച ഓടുകളുടെയൊരു സമാഹാരം-'ഏരിയല്‍ ഫോട്ടോഗ്രാഫി'യെന്ന സാങ്കേതിക വിദ്യ മുമ്പുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ചിത്രത്തിലെ പഴയ കോഴിക്കോട് ഏതാണ്ട് ഇങ്ങനെയാവുമായിരുന്നു. നഗരത്തിലെ പഴയ കെട്ടിടങ്ങളെല്ലാം ഓടിട്ടതുതന്നെ. ഞാന്‍ കോഴിക്കോട്ടുള്ള കാലത്താണ്, വളരെ വൈകി നഗരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാവുന്നത്. പാളയത്തെ മൂന്നു നിലയുള്ള 'ഇംപീരിയല്‍ ഹോട്ടലി'ലൂടെയാണ് അത്തരം ബഹുനിലക്കെട്ടിടങ്ങളുടെ തുടക്കം. അന്നതൊരു അത്ഭുതം തന്നെയായിരുന്നു. ആ സമുച്ചയത്തിന്റെ നിര്‍മാണം നഗരവാസികള്‍ കൗതുകത്തോടെ നോക്കിനിന്നു.കാലത്തിന്റെ ഒഴുക്കില്‍ നഗരത്തിന്റെ പല ഭാഗത്തും കൂറ്റന്‍ കെട്ടിടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പഴകിയതും ഓടുമേഞ്ഞതുമായ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതുയര്‍ത്തി. നഗരം വലുതായി. നഗരാതിര്‍ത്തികള്‍ വികസിച്ചു. നഗരത്തില്‍നിന്നകന്നുനിന്ന പല പ്രദേശങ്ങളും ഇപ്പോള്‍ നഗരത്തിന്റെ തന്നെ ഭാഗമായി. ജീവിതത്തിന്റെ തിരക്കും വേഗവും വര്‍ധിച്ചു. എണ്ണമറ്റ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായി.ഓണത്തിനും പെരുന്നാളിനുമൊന്നും നഗരം ജനസമുദ്രമായി മാറിയിരുന്നില്ല, മുമ്പ്. ജോലിക്കും മറ്റുമായി നഗരത്തില്‍ വന്നു താമസിച്ചിരുന്നവര്‍ ഉത്സവവേളകളില്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങും. പിന്നെയുള്ളത് നാട്ടുകാരുടെ മാത്രം ആഘോഷങ്ങളാണ്. നിരത്തുവക്കുകളിലും ഹോട്ടലുകളിലുമൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഓണസദ്യയും വിരുന്നുപോക്കുമൊക്കെയായി ചെറിയ ചെറിയ ആഘോഷങ്ങള്‍ മാത്രം. ഉത്സവങ്ങള്‍ അധികവും വീടുകളില്‍ത്തന്നെ ഒതുങ്ങിയിരുന്ന കാലം. വിപണിയില്‍നിന്നു പൂക്കള്‍ വാങ്ങി പൂക്കളമിടുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍, അത്തരമൊരു രീതിയെപ്പറ്റി പഴയകാലത്ത് കേട്ടുകേള്‍വികൂടിയുണ്ടായിരുന്നില്ല.ഓണമടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും വ്യക്തമായ 'മാര്‍ക്കറ്റിങ്' ഇന്നുണ്ട്. ഓണപ്പൂക്കളങ്ങള്‍ ഇന്ന് മത്സരപ്പൂക്കളങ്ങളാണ്. 'ഓണോത്സവം' എന്ന പേരില്‍ ഔദ്യോഗികമായും അല്ലാതെയും പലവിധത്തിലുള്ള പരിപാടികളും നഗരത്തില്‍ ഇന്നു കാണാനുണ്ട്. കച്ചവടത്തിരക്കുകളില്‍ വീര്‍പ്പു മുട്ടുകയാണ് നഗരനിരത്തുകളെല്ലാം. കടപ്പുറവും ആഘോഷത്തിന്റെ വേദിയാവുന്നത് പഴയകാലത്തില്‍നിന്നുള്ള വ്യത്യാസമായി ഞാന്‍ കാണുന്നു.സകല വിഭവങ്ങളുമടങ്ങുന്ന ഓണസദ്യ വിളമ്പാന്‍ നഗരത്തിലെ മുന്തിയ പല ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാം പാക്കറ്റുകളിലാക്കി വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അവര്‍ തയ്യാര്‍. കാലത്തിനൊപ്പം നടക്കാന്‍ ജനങ്ങളും മനസ്സുകൊണ്ട് തയ്യാറെടുത്തുകഴിഞ്ഞു.എനിക്കിത് എഴുപത്തിയഞ്ചാമത്തെ ഓണമാണ്. ഈ ഓണനാളില്‍ ഞാന്‍ കോഴിക്കോട്ടുണ്ടാവും. ഭാര്യയും മകളുമൊത്തുള്ള തിരുവോണത്തിന് പക്ഷേ, സദ്യയെത്തുക നഗരത്തിലെ ഹോട്ടലില്‍നിന്നാണ്. അതാവാം ഈ ഓണത്തിന്റെ പുതുമ.

0 comments: